ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉമാ തോമസിന്റെ മകന്‍ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
'സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീ എന്ന രീതിയിലുണ്ടാകുന്ന അപമാനങ്ങള്‍ കേട്ടുകഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകള്‍ ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ ചിതയിലേക്ക് ചാടും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടി എന്ന തലത്തിലുളള അധിക്ഷേപങ്ങള്‍ കേട്ടു
കെ റെയിലിനെതിരെയും ശശി തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കി. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം. എല്ലാവരെയും പറഞ്ഞു മനസിലാക്കിയതിന് ശേഷം മാത്രമേ കല്ലിടല്‍ പോലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ പാടുള്ളൂവായിരുന്നു. ജനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് പ്രദേശവാസികള്‍ക്കൊപ്പം കോണ്‍ഗ്രസും കെ റെയില്‍ വിരുദ്ധ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.
വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം
നിയമസഭയിലെ എല്‍ ഡി എഫ് അംഗബലം 100- ലെത്തിക്കുക, കെ റെയില്‍ വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തന്നെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നടിയെ അതിക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണ് താനെന്ന് മുന്‍ എം എല്‍ എ പി ടി തോമസിന്‍റെ ഭാര്യയും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ഉമ തോമസ്. ഇരക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഇരക്ക് വേണ്ടി പി ടി തോമസ് തുടങ്ങിവെച്ച സമരം താന്‍ തുടരുമെന്നും
അതേസമയം, കെ പി പി സി നേതൃത്വം ഉമാ തോമസിന് കൂടുതല്‍ പരിഗണ നല്‍കുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാനാണ് കെ പി സി സി ഉദ്ദേശിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും
ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ള ഒരാള്‍ സാമൂഹിക മധ്യമങ്ങളിലൂടെയുള്ള പിന്തുണയല്ലാതെ പരസ്യമായി പ്രതിഷേധിക്കുന്നത്. അതേസമയം, ഉപവാസ സമരത്തിന് ചലച്ചിത്ര മേഖലയിലെ ഏതെങ്കിലും സംഘടനകള്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല
പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സഭയുടെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള സമീപനമായിരിക്കണം
പിടി യുടെ ഓർമകൾ അസ്തമിച്ചു കൂടാ. നിലപാടുകൾ എരിഞ്ഞടങ്ങിക്കൂടാ. അത് കേരളത്തിൽ വീണ്ടും തെളിഞ്ഞു നിൽക്കണം. പിടിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് അഗ്നി പകരാൻ ഉമ ത്യക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണം
ഓരോ കാര്യത്തിലും സ്വന്തം നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പല പ്രതിഷേധങ്ങളും പി ടി തോമസിന് നേരിടേണ്ടിവന്നിട്ടുണ്ട്. അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ഉമ പറഞ്ഞു. പി ടി തോമസിനെതിരെ വന്നത് വെറും നാലഞ്ച് അച്ഛന്മാര്‍ മാത്രമാണ്.
അന്ത്യോപചാരങ്ങളര്‍പ്പിക്കുന്ന സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് പതുക്കെ കേള്‍പ്പിക്കണം. മൃതദേഹം ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വെക്കരുത്. കണ്ണുകള്‍ ദാനം ചെയ്യണം. ഭാര്യ ഉമയ്ക്ക് സ്വത്തുവകകള്‍ സ്വതന്ത്ര്യമായി വീതംവയ്ക്കാം എന്നിങ്ങനെയുളള അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22-ന് പി ടി തോമസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നു.
കോൺഗ്രസ്സ് രാഷ്ട്രീയം എന്തൊക്കെയായാലും ഒരായുസ്സിനെ എങ്ങിനെയൊക്കെ എഴുതിത്തള്ളാൻ മരണാനന്തരം അശ്ലീലാധിഷേപങ്ങൾ ചൊരിഞ്ഞാലും സ്വന്തം മരണത്തിലൂടെ പി.ടി.തോമസ് എന്ന ജന നേതാവ് കെട്ടഴിച്ചുവിട്ട ദാർശനിക കലാപം കേരളത്തിൽ സമീപകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാൻ കഴിയാത്തത്ര മനോഹരമായ പാഠമാണ്.
പി ടി തോമസിന്റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജേഷ്ഠസഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശന്‍ പ്രതികരിച്ചു. നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത കോണ്‍ഗ്രസിന്റെ പോരാളിയായിരുന്നു പി ടി തോമസ്
രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ് നേതാക്കൾ ആണ് ഇവർ രണ്ടും. നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ... മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ... ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ..
സ്പീക്കറുടെ കസേര മറിച്ചിടുകയും കമ്പ്യൂട്ടറും കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചത്. തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം നിയമസഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് പറഞ്ഞു.